2024 ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ മോദി രാജ്യത്ത് സ്വേച്ഛാധിപത്യം പ്രഖ്യാപിക്കുമെന്ന മല്ലികാർജുൻ ഖാർഗെയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് റാവുത്ത്. ഖാർഗെ അനുഭവസമ്പത്തുള്ള നേതാവാണ് അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ തെറ്റ് ഒന്നും കാണുന്നില്ല. ഖാർഗെ ആലോചിച്ച ശേഷം പറഞ്ഞതായിരിക്കുമെന്നും റാവത്ത് പറഞ്ഞു.
പഴക്കമുള്ള പത്രചൗള്‍ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റൗത്തിനെ അറസ്റ്റ് ചെയ്തത്. കേസില്‍ സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. വര്‍ഷയുടെ അക്കൗണ്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 11.15 കോടി രൂപ കണ്ടെത്തിയെന്നാണ് ഇ ഡിയുടെ വാദം.
ശിവസേന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്തിനെ ഞായറാഴ്ച രാത്രിയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്ത് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് ഇ ഡി സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് നാല് വരെ അദ്ദേഹം ഇ.ഡി കസ്റ്റഡിയിലാണ്.
അതേസമയം, ശിവസേന വിടില്ല. മരിച്ചാലും കീഴടങ്ങില്ലെന്നും സഞ്ജയ് റാവത്ത് ഇന്നലെ പറഞ്ഞിരുന്നു. ഒരു അഴിമതിയും നടത്തിയിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇ ഡി ആരോപിക്കുന്ന അഴിമതിയുമായി ഒരു ബന്ധവുമില്ലെന്നും ബാൽ താക്കറെയുടെ പേരിൽ ഞാന്‍ സത്യം ചെയ്യുന്നു. ബാലാസാഹേബ് ഞങ്ങളെ പോരാടാൻ പഠിപ്പിച്ചു.
സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സഞ്ജയ് റാവത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സഞ്ജയ് റാവത്ത് ഇ ഡിയെ അറിയിക്കുകയായിരുന്നു
മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അടുത്ത ആറുമാസത്തിനുളളില്‍ വീഴുമെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് പെട്ടെന്നുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയാറെടുക്കണമെന്നും ശരത് പവാര്‍ ആഹ്വാനം ചെയ്തിരുന്നു
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഇ ഡിക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പത്ത് മണിക്കൂറാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സത്യം തന്‍റെ പക്ഷത്തായിരുന്നതിനാല്‍ ഭയപ്പെടെണ്ട ആവശ്യമില്ല. എല്ലാ തെളിവുകളും തന്‍റെ കയ്യിലുണ്ട്. ഇതൊക്കെ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. അവര്‍ ഈ കേസ് സത്യസന്ധമായി അന്വേഷിക്കുമെന്നാണ് കരുതുന്നത് - സഞ്ജയ് റാവത്ത് പറഞ്ഞു.
ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പമുള്ള എംഎൽഎമാരുമായി ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാവരും ശിവസേനയിൽ തന്നെ തുടരും. ശിവസേന എന്നത് തന്നെ പോരാളികളുടെ പാര്‍ട്ടിയാണ്. അതുകൊണ്ട് ഞങ്ങൾ സ്ഥിരമായി പോരാടും, അധികാരം നഷ്‌ടപ്പെടാം, പക്ഷേ ഞങ്ങൾ പോരാട്ടം തുടരും. അദ്ദേഹം എന്തിനാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് അറിയില്ല.
ഇന്ത്യയില്‍ താലിബാന്‍ ഭരണമുണ്ടെന്നാണ് ബിജെപി പറയുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്തിനു യോജിച്ച ഭാഷയല്ല. ബിജെപി ഭരിക്കുന്ന ഇടങ്ങളൊഴികെ ബാക്കി സംസ്ഥാനങ്ങളില്‍ താലിബാന്‍ ഭരണമാണെന്നാണ് അവര്‍ വിചാരിക്കുന്നത്.
വാസ്തവത്തില്‍ അദ്ദേഹം നിര്‍മ്മിച്ച സ്ഥാപനങ്ങളാണ് ഇന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് ഇന്നും ഇന്ത്യയെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നത്' സഞ്ജയ് റാവത്ത് പറഞ്ഞു.